Search This Blog

Monday, November 1, 2010

Swapnangal

വള്ളി നിക്കറിന്റെ താഴോട്ട് ഊര്‍ന്നു പോയ വള്ളിക്കായി പരുതി കൊണ്ടാണ് ഇന്നും പതിവ് പോലെ ഉണ്ണിക്കുട്ടന്‍ എഴുന്നേറ്റത് ഉണ്ണിക്കുട്ടന്‍ പതിയെ നിക്കറില്‍ തടവി നോക്കി ഇല്ല നനഞ്ഞിട്ടില്ല .. ഭാഗ്യം ,,, ചിലദിവസങ്ങളില്‍ രാവിലെ എഴുന്നെല്കുമ്പോള്‍ നിക്കര്‍ നനഞ്ഞിരിക്കും ., ചില സ്വപ്‌നങ്ങള്‍ ആണ് അതിനു കാരണം.. എന്നാണ് ഉണ്ണിക്കുട്ടന്റെ എളിയ മനസിന്റെ നിഗമനം, കാരണം പുസ്തകങ്ങളിലെ രാക്ഷസനും രാക്ഷസിയും ആനയും സിംഹവും ഒകെ പടങ്ങളില്‍ നിന്ന് പതിയെ ജീവന്‍ വച്ച് വരുന്നത് ഉണ്ണിക്കുട്ടനെ സംബണ്ടിച്ചടുതോളം രാത്രിയുടെ ഏതോ യാമങ്ങളില്‍ ആണ്. അത് ചിലപ്പോള്‍ ഉണ്ണിക്കുട്ടന്റെ മുന്‍പില്‍ ഉറഞ്ഞു തുള്ളും, കയിലെ നീണ്ട നഘങ്ങള്‍ നീട്ടി, മുടി നീട്ടി പറത്തി, നീണ്ട രണ്ടു പല്ലുകള്‍ പുറത്തേക്കു നീട്ടി........... അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ പപ്പയുടെ വടി കയില്‍ എടുത്തിരിക്കും , കണ്ണുരുട്ടിയും, ഒച്ച എടുത്തും വടി ചുഴറ്റിയും അവറ്റകളെ ആട്ടി ഓടിക്കും. ചില ദിവസങ്ങളില്‍ മാലാഖമാരും ഉണ്ണിക്കുട്ടന്റെ മുന്‍പില്‍ വരാര്‍ ഉണ്ട്. പക്ഷെ അവനു മാലാഖമാരെക്കാള്‍ ഇഷ്ടം രാക്ഷസന്മാരെ സ്വപ്നം കാണുന്നതാണ്. ചിലപ്പോളെല്ലാം അവരോടൊപ്പം അവനും ഒരു കുഞ്ഞു ഉണ്ണിരാക്ഷസന്‍ ആയി പപ്പയുടെം അമ്മയുടെം സ്വപ്നത്തില്‍ കയറി അവരെ പേടിപ്പിക്കാര്‍ ഉണ്ട്.. പക്ഷെ ഇവകെല്ലാം ഇടയില്‍ എപ്പോളാണ് നിക്കര്‍ നനയുന്നത് എന്ന് ഇത് വരെ കണ്ടു പിടിക്കാന്‍ പറ്റിയിട്ടും ഇല്ല .. മുറ്റത്തെ മാവിന്റെ ചുവട്ടില്‍ നിക്കര്‍ പൊക്കി വെള്ളം കൊണ്ട് തലേന്ന് പഠിപ്പിച്ച അക്ഷരമാലയിലെ അക്ഷരങ്ങള്‍ തീര്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ കടുത്ത ആലോചനയില്‍ ആയിരുന്നു കാരണം ഇതാണ് ഈ ഇടെയായി ഉണ്ണിക്കുട്ടന്‍ സ്വപ്നങ്ങളെ കാനാര്‍ ഇല്ല.. അഥവാ കണ്ടാല്‍ തന്നെ രാവിലെ ഓര്‍ത്തെടുക്കാന്‍ ആകുന്നുമില്ല ... സ്വപ്‌നങ്ങള്‍ എന്നോട് പിണക്കം ആയിരിക്കുമോ ?? ഈ ചോദ്യം ഒരു നൊമ്പരം ആയി ഉണ്നിക്കുട്ടനില്‍ അവശേഷിച്ചു



ഈ നൊമ്പരം ഒരു തേങ്ങലായി തൊണ്ടയിലും കണ്ണീരായി കണ്ണിലും അടിഞ്ഞു കൂടുന്നതിന് മുന്‍പ്, ഉണ്ണിക്കുട്ടന്റെ മനസ്സില്‍ എവിടെയോ പ്രതീക്ഷിചിരുന്നതും, കേള്‍കാന്‍ ഇഷ്ടപെടാത്തതും ആയ ഒരു വിളി കേട്ടു.



ഉണ്ണീ ദാ ബ്രഷും പേസ്റ്റും എടുത്തു വച്ചിരിക്കുന്നു വന്നു പല്ല് തേക്ക്, ഉണ്ണിക്കുട്ടന്റെ അമ്മ ആണ് എത്ര നേരമ ഈ ചെറുക്കന്‍ കിടന്നുറങ്ങുന്നത്,, സ്കൂളില്‍ പോനെമെന്നു ഒരു വിചാരുവുമില്ല ........ അമ്മ ആത്മഗതം ആയി ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതൊന്നും ശ്രദ്ടിക്കുന്നത് ഉണ്ണിക്കുട്ടന് തീരെ താല്പര്യം ഇല്ലങ്കില്‍ കൂടി ഏതോ ഒരു അദൃശ്യ ശക്തി ഉണ്നിക്കുട്ടനില്‍ ഉത്തരവാദിത്വ ബോധത്തിന്റെ വേര് കിളിര്‍പ്പിച്ചു സ്ചൂല് പുസ്തകം, പെന്‍സില്‍, ചോക്ക് ബെഞ്ച് ഡെസ്ക് .......... ചിന്തകള്‍ പല്ല് തെക്കുമ്പോലും മാറി മറിഞ്ഞു .. ടീച്ചറും,, കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങളും ഉണ്ണിക്കുട്ടന്റെ മനസ്സില്‍ വീണ്ടും ഒരു നൊമ്പരം ആയി ഉരുണ്ടു കൂടി. ഇത്തവണ അവനു കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഉണ്ണിക്കുട്ടന്‍ പല്ലുതെക്കല്‍ നിറുത്തി പതിയെ കരച്ചില്‍ ആരംഭിച്ചു .. അവനു ഇന്നും സ്കൂളില്‍ പോകാന്‍ കഴിയില്ല കാരണം മേല്പരഞ്ഞതാനെങ്കിലും അമ്മയോട് പറയാന്‍ അവന്‍ കാരണതിനായി പരതി



എന്തൊക്കെ കാരണം കാണിച്ചാലും നോ രക്ഷ ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയെ പറ്റൂ അത് അവനും അറിയാം എന്നാലും അവന്‍ കരഞ്ഞു, ഏങ്ങി ഏങ്ങി കരഞ്ഞു.. അത് ഒരു ഒടുക്കം സ്കൂള്‍ എത്തുമ്പോള്‍ ഒരു തേങ്ങലില്‍ എത്തി അവസാനിക്കും. പിന്നെ സ്കൂള് പുസ്തകങ്ങള്‍, പുസ്തകങ്ങള്‍ക് ഉള്ളില്‍ അക്ഷരങ്ങള്‍, അവയ്ക്ക് ഓരോ വിളിപ്പേരുകള്‍, അക്ഷരങ്ങള്‍ക് ഓരോ പടങ്ങള്‍. അവ വരയ്ക്കാന്‍ ഒരു പെന്‍സില്‍, തെറ്റിയാല്‍ മായിക്കാന്‍ ഇറസര്‍, പിന്നേം തെറ്റിയാല്‍ ടീച്ചറുടെ കയിലെ വടി.. അത് കൊണ്ടുള്ള അടി .....



പക്ഷെ ഈ അക്ഷരങ്ങളില്‍ ഒരിക്കല്‍ പോലും ഉണ്ണിക്കുട്ടന് രാക്ഷസനിലെയോ രാക്ഷസിയിലെയോ സിംഹതിന്റെയോ ആനയുടെയോ ഒന്നും ഭാവം കാണാന്‍ കഴിഞ്ഞില്ല. ഓരോ പടവും ഉണ്ണിക്കുട്ടന് ഓരോ കഥകള്‍ ആയിരുന്നു, ഓരോ കഥയും ഓരോ സ്വപ്നങ്ങളും. ഓരോ പടവും അതിനു ഇഷ്ടമുള്ള പോലെ എല്ലാം, ചിലപ്പോള്‍ നടന്നു, ചിലപ്പോള്‍ ഓടി, ചിലപ്പോള്‍ പറന്നു നടക്കുമായിരുന്നു, പക്ഷെ അക്ഷരങ്ങള്‍ വടിവൊത്തു പുസ്തകങ്ങളില്‍ ഒതുങ്ങി, സ്വപ്നങ്ങളുടെ വാതിലില്‍ വലിയ കുന്തങ്ങളും ആയി അവ കാവല്‍ നിന്നു കഥകളിലെ പാറാവ്‌ കാരനെ പോലെ. സ്വപ്നങ്ങളുടെ സ്വതന്ത്ര വ്യവഹാരം നിലച്ചതോടെ ഭാവനകള്‍ പണി മുടക്കി, മടിയന്മാര്‍, മനസിന്റെ മൂലയില്‍ ചടഞ്ഞു കൂടി. ഉണ്ണിക്കുട്ടന്‍ പോലും ഇപ്പോള്‍ അവയെ പറ്റി ആലോചികാരെ ഇല്ല. വന്ധീകരണം ചെയ്യപെട്ട സ്വപ്നങ്ങളും, കുഷ്ടം പിടിച്ച ഭാവനകളും ആയി അങ്ങനെ ഉണ്ണിക്കുട്ടന്‍ പുസ്തകങ്ങളിലേക്ക്, അക്ഷരങ്ങളിലേക്ക് ഉള്‍ വലിഞ്ഞു. 

No comments: